ചായപ്പെന്‍സിലുകള്‍


പ്രിയപ്പെട്ട സന്ദീപ്,......നീ എവിടെയാണ്??

എത്രയോ ഋതുഭേദങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു....
ഒളിമങ്ങാത്ത ബാല്യകുതൂഹലങ്ങളുടെ ,ഓര്‍മ്മചെപ്പുകളിലെവിടെയോ നീയും, എന്റെ ചായപ്പെന്സിലുകളും കിടന്നിരുന്നു.....



പക്ഷെ,ഇന്നു ഞാന്‍ നിന്നെ ഓര്‍മ്മിക്കാന്‍ ഒരു നിമിത്തമുണ്ടായി.......
ഏതോ ടെലിവിഷന്‍ ചാനലില്‍ ശിശുദിന സ്പെഷ്യല്‍ ഹ്രസ്വചിത്രത്തില്‍ ,നീതന്നെയെന്ന്‌ തോന്നിപ്പിക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു....നമ്മള്‍ അവസാനമായി പിരിയുമ്പോഴുണ്ടായിരുന്ന അതെ ദൈന്യഭാവം ഈ മുഖത്തും.....
ഒരു പക്ഷെ, ഇതും എന്റെ ജീവിതയാത്രക്കിടയില്‍ എന്നെ പലപ്പോഴുംഅമ്പരപ്പിച്ചിട്ടുള്ള ആകസ്മികതകളില്‍ ഒന്നാവാം...


എന്നാലും ...,ഒരു നിമിഷം കൊണ്ടു ഞാന്‍ ആ പഴയമൂന്നാംക്ലാസ്സുകാരിയായി.......
ഇടമുറിയാത്ത ഇടവപ്പാതിപോലെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഒന്നൊന്നായി...
നമ്മുടെ കൊച്ചു പള്ളിക്കൂടവും,താഴെ മുറ്റത്തെ നെല്ലിമരവും,പന്തലിച്ചു കിടക്കുന്ന വയസ്സന്‍ നാട്ടു മാവും....പിന്നെ നീയും,....


സന്ദീപ്......നിനക്കു ഓര്‍മ്മയുണ്ടോ,എപ്പോഴും മുളവടിയുമായി നടക്കുന്ന
നമ്മുടെ രാഘവന്‍ മാഷിനെ...

ആജാനുബാഹുവായ മാഷി
ന്റെ ഒരു അവയവമായി ആ മുളവടികൂടെയുണ്ടായിരുന്നു...എപ്പോഴും......
കുട്ടികളുടെ തലയില്‍ വാത്സല്യത്തോടെ തട്ടാന്‍ മാഷിനു ഒരു മുളവടി എന്തിനാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്....
വാത്സല്യത്തി
ന്റെ നിറകുടമായിരുന്ന മാഷായിരുന്നു, വീടും,പരിസരവും,മുറ്റത്തെകിളിക്കൂടും,അമ്മയുടെ സ്നേഹത്തിന്റെ മണമുള്ള സാരിതുമ്പും വിട്ടു സ്കൂളിലേക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചത്....
ഞാന്‍ ശരിക്കും ഒരു ''പള്ളിക്കൂടം കള്ളി'' ആയിരുന്നല്ലോ,മാഷി
ന്റെ ഭാഷയില്‍...എന്നിട്ടും ക്ലാസ്സില്‍ ,എന്നും ഒന്നാംസ്ഥാനക്കാരിയായി ഞാന്‍ എല്ലാവരെയും ഞെട്ടിച്ചു.


ആ അധ്യയനവര്‍ഷം തുടങ്ങി, ഒരാഴ്ച കഴിഞ്ഞാണ് നീ സ്കൂളില്‍ എത്തിയത്...
മൂക്കിനു താഴെയുള്ള വലിയ മറുകില്‍ നിറയെ മീശ രോമങ്ങളുള്ള തടിച്ച ഒരുസ്ത്രീയോടൊപ്പം......
പിന്നീടൊരിക്കല്‍ ലത പറഞ്ഞറിഞ്ഞു അത് നി
ന്റെ രണ്ടാനമ്മ ആയിരുന്നെന്ന്.
ക്ലാസ്സിലെ പുതിയ കുട്ടി ആയിരുന്നിട്ടും, ,ഒരു പട്ടികുട്ടിയുടെ തല കടക്കും വിധം ദ്വാരമുള്ള നി
ന്റെ സ്ലേറ്റും,രണ്ടുവശങ്ങളില്‍ നിന്നും ഒട്ടുമുക്കാല്‍ താളുകളും കീറിപ്പോയ പാഠപുസ്തകവും ,എല്ലാവരെയും ചിരിപ്പിച്ചു.
, ...എനിക്ക് പക്ഷെ,വല്ലാത്ത സങ്കടം തോന്നി....എന്റെ സഹതാപാര്‍ദ്രമായനോട്ടംഅന്നു നിന്നെ കൂടുതല്‍ വേദനിപ്പിച്ചോ ആശ്വസിപ്പിച്ചോ എനിക്കറിയില്ലഇന്നും...


ഓണപ്പരീക്ഷക്ക് എല്ലാവരും തിരക്കിട്ട് ,മത്സരബുദ്ധിയോടെ സ്ലേട്ടുകളില്‍ ഉത്തരങ്ങള്‍ കുത്തി നിറച്ചപ്പോള്‍ .നീ എന്തിനാണ് സ്ലേറ്റില്‍,ഒരു പെണ്‍കുട്ടിയുടെചിത്രം കോറിയിട്ടത്‌?.....
അതല്ലേ സില്‍വി ടീച്ചര്‍ നിന്നെ ചെവിയില്‍ തൂക്കി പുറത്താക്കിയത്??ശബ്ദംകേട്ട് ഓടിവന്ന മേരിടീച്ചറിനോട് ''അവന്‍ പടം വരച്ചെങ്കിലും ജീവിച്ചോളും'' എന്ന് ടീച്ചര്‍ പിറു പിറുത്തു.
പരീക്ഷ കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ ടീച്ചറുടെ മേശപ്പുറത്തു വിശ്രമിച്ചിരുന്ന നി
ന്റെ സ്ലേറ്റില്‍ ആ ചിത്രം ഞാന്‍ കണ്ടു......
ആ പെണ്‍കുട്ടിക്ക് എ
ന്റെ മുഖമായിരുന്നു....അവളുടെ നെറ്റിയില്‍ എന്റെ വലിയ വട്ടപ്പൊട്ടും....


രാജീവ് മാമന്‍ ബോംബെയില്‍ നിന്നും കൊണ്ടുവന്ന എന്റെ ചായപെന്സിലുകളായിരുന്നു ആ ദിവസം ക്ലാസ്സില്‍ സംസാരവിഷയം . പെന്‍സില്‍ ബോക്സ് നെഞ്ചതടക്കിപ്പിടിച്ചു നടന്ന ഞാന്‍ സ്കൂളിലെ തന്നെ താരമായി .


നീ മാത്രം എന്തേ ....എന്റെ ചായപ്പെന്‍സില്‍ കാണാനും പരീക്ഷിച്ചുനോക്കാനും വന്നില്ല??
നീ എപ്പോഴും ഉപ്പുമാവുപുരയില്‍ ഭാസ്കരന്‍ കൊച്ചേട്ട
ന്റെ സഹായിയായിരുന്നല്ലോ...ഉപ്പുമാവ് വിളമ്പുമ്പോള്‍ ഏറ്റവും വലിയ ഇലയിട്ടിരിക്കുന്ന നിന്നെ കണ്ടുപിടിക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടായിരുന്നില്ല.....
താഴെ,നെല്ലിയുടെ ചുവട്ടില്‍ നിന്നും കടുകുമണിയോളം പോന്ന പൊട്ടുനെല്ലിക്കകള്‍ പെറുക്കി ചവച്ചു മുഖം ചുളിപ്പിച്ച എന്നോട് ലത പറഞ്ഞു,''നീ സന്ദീപിന് കൊടുക്കൂ.അവന്‍ സ്വാദോടെ തിന്നും,എന്താണെന്നറിയുമോ.ഈ കടുകുനെല്ലിക്കകളും,ഉപ്പുമാവുമാണ് അവന്റെ ആകെയുള്ള ഭക്ഷണം....''
നി
ന്റെ രണ്ടാനമ്മയുടെ ക്രൂരതകള്‍, ലതയുടെ വാക്കുകളില്‍ കൂടുതല്‍ രൌദ്രഭാവംപൂണ്ടു എന്നെ കീറിമുറിച്ചു....

നീ മറന്നിരിക്കില്ല നിനച്ചിരിക്കാതെ ആ പേമാരി പെയ്ത ദിവസം......

അന്ന് സ്കൂള്‍ നേരത്തെ വിട്ടു....
എത്രയും പെട്ടെന്ന് വീട്ടിലെത്താമെന്ന സന്തോഷത്തില്‍ ഞാന്‍ എന്റെ ചായപ്പെന്‍സില്‍ ബോക്സ് ക്ലാസ്സില്‍ വെച്ചു മറന്നുപോയി.....
വീട്ടിലെത്തിയപ്പോഴാണ് അത് എവിടെയോ നഷ്ടമായതായി ഞാന്‍അറിയുന്നത്....അമ്മയുടെ തല്ലു പേടിച്ചു വിങ്ങല്‍ ഉള്ളിലൊതുക്കി .......ഉറങ്ങാതെനേരം വെളുപ്പിച്ച ഞാന്‍ പിറ്റേന്നു അതിരാവിലെ സ്കൂളില്‍ എത്തി...നിരാശയായിരുന്നുഫലം....ഏറെ സങ്കടം തോന്നിയെങ്കിലും ക്രമേണ ഞാന്‍ അത് മറന്നു.....
പക്ഷെ പിറ്റേ ആഴ്ച മനോജിന്റെ കൈവശം, നീ വരച്ച ആ പെണ്‍കുട്ടിയുടെചിത്രം ഞാന്‍ വീണ്ടും കണ്ടു....പലനിറങ്ങള്‍ ചാലിച്ച്..മുഷിഞ്ഞ ഒരുകടലാസില്‍....
ആ നിറങ്ങള്‍, എന്റെ ചായപ്പെന്‍സിലുകള്‍ പകര്‍ന്നതാണെന്നു അസൂയാലുവായ മനോജ് എന്റെ ചെവിയില്‍ മന്ത്രിച്ചു.....

എന്തിനാണ് എനിക്കപ്പോള്‍ വാവിട്ടു നിലവിളിക്കാന്‍ തോന്നിയത്?
അതുകൊണ്ടല്ലേ ജോണ്‍ മാഷ്‌ ചൂരല്‍വടി കൊണ്ടു നിന്നെ തല്ലിഅവശനാക്കിയത്...
ഉപ്പുമാവുപുരയുടെ വാരിയില്‍ നിന്നും ചായപ്പെന്‍സിലുകള്‍ എടുത്തു കൊണ്ടു വന്ന നി
ന്റെ കുനിഞ്ഞ മുഖം പശ്ചാത്താപം കൊണ്ടു വിവശമായിരുന്നു...അത്കണ്ടില്ലെന്നു നടിച്ചു പെന്സില്‍ ബോക്സ് നെഞ്ചോടടക്കിപ്പിടിച്ചു ഞാന്‍ തിരിച്ചുനടന്നു.....



പിന്നൊരിക്കല്‍ ഒരു ഉച്ചനേരത്ത്.....നിന്റെ രണ്ടാനമ്മയെ വീണ്ടും കണ്ടു....ഹെഡ്മാസ്ടരുടെ മുറിയില്‍.......നിന്റെ ടി.സി വാങ്ങാന്‍വന്നതാണത്രേ......നാട്ടുമാവിന്റെ ചുവട്ടില്‍ ''പഴുക്ക'' കളിക്കുകയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന ലതയാണ് ആ വാര്‍ത്തകൊണ്ടു വന്നത്.......
നാളെ മുതല്‍ നീ ക്ലാസ്സില്‍ വരില്ലെന്ന്...... കളത്തില്‍ സ്തബ്ധയായി നിന്ന എന്നെ മീനു ഉന്തിമാറ്റി......ഞാന്‍ താഴെ വീണു .....പിടഞ്ഞെഴുന്നീട്ടു ഞാന്‍ ക്ലാസിലേക്ക് ഓടി....പിന്നെ നിന്നെ തേടി...ഉപ്പുമാവ് പുരയിലെക്കും....

വലിയ ചെമ്പിന്റെ , ഒരു വശത്ത് കിടന്നിരുന്ന കറുത്ത പാറക്കല്ലില്‍ തൂങ്ങിപ്പിടിച്ച്‌ ഇരിക്കുകയായിരുന്നു നീ ....എന്നെക്കണ്ട് നീ ഞെട്ടി എഴുന്നേറ്റു....
പിന്നെ എന്റെ അരികിലേക്ക് വന്നു .
ഞാന്‍, പിന്നിലൊളിപ്പിച്ച ചായപ്പെന്സില്‍ ബോക്സ് നി
ന്റെ കയ്യിലേക്ക് ബലമായി വെച്ചു തന്നു ......
നീ വല്ലാതെ അമ്പരന്നുപോയോ...?പെന്സില്‍ ബോക്സ് താഴെയിട്ടു നീ എന്നെ കെട്ടിപ്പിടിച്ചു ....ഞാന്‍ കുതറി മാറി.....അന്ന് നി
ന്റെ ആലിംഗനം ശ്വാസം മുട്ടിച്ചു എന്നതില്‍ കവിഞ്ഞു വേറൊന്നും എനിക്ക് മനസ്സിലായില്ല....എപ്പോഴും ദൈന്യത മുറ്റി നിന്നിരുന്ന നിന്റെ കണ്ണിലെ , വിവേചിച്ചറിയാനാവാത്ത അപ്പോഴത്തെ ഭാവവും.....
കൂട്ടുകാരികളുടെയടുത്തെക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍
നിന്റെ കണ്ണില്‍ നിന്നും ഒരു നീര്‍മണി വീണുടയുന്നത്‌ ഞാന്‍ കണ്ടു......
പിറ്റേന്നു ക്ലാസിലെ നിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു....ഉപ്പുമാവുപുരയിലെ ആ കറുത്ത പാറക്കല്ലും....
സ്മൃതിപഥത്തിലെ നനവുള്ള ഒരു ഓര്‍മ്മയായി നീ വന്നു ....വീണ്ടും.....പലപ്പോഴും.....പിന്നെ ....വര്‍ണ്ണങ്ങള്‍ ഏഴും ചാലിച്ച എന്റെ ജീവിത യാത്രയില്‍ നീയെന്ന വേദനയേയും,എന്റെ ചായപ്പെന്സിലുകളെയും...
ഞാന്‍ മനപ്പൂര്‍വ്വം എന്റെ
ഓര്‍മ്മചെപ്പില്‍ ഒളിപ്പിച്ചു ....പിന്നെ ഇപ്പോള്‍.....

ഒരു വലിയ ചിത്രകാരനായി നീ എവിടെയോ ജീവിക്കുന്നുണ്ടാവാം അല്ലെ....... സില്‍വിടീച്ചര്‍ - പോലെ....

നീ എന്നെ ഓര്‍ക്കുന്നുവോ ?....എന്റെ ചായപ്പെന്സിലുകളെയും.....
ഹ്രസ്വമായ ഈ ജീവിതയാത്രയിലുടനീളം എന്നെ പലപ്പോഴുംസന്തോഷിപ്പിച്ച....ചിലപ്പോഴൊക്കെ ...ഞെട്ടിപ്പിച്ച ആ ആകസ്മികതകള്‍ , ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു തുരുത്തില്‍ നിന്നെ എന്റെ മുന്നില്‍കൊണ്ടെത്തിച്ചേക്കും .........ഞാന്‍ ആഗ്രഹിച്ചോട്ടേ........വെറുതെ......

13 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

Unknown said...

ഇഷ്ടമായി

Anonymous said...

beautiful

മാനസ said...

thanx salini and my anonimous friend..

Sreejith said...

nice manasi good work

സബിതാബാല said...

കൂട്ട്ക്കാരീ,ആശംസകള്‍...........

Jeevan said...

ശരിക്കും ഒരു വല്ലത്ത അനുഭവമാ‍ണു ഇവിടെ വിവരിച്ചതു,നന്നായിട്ടുൻണ്ട്...............
ഞാനും ആഗ്രഹിക്കുന്നു സന്ദീപിനെ കാണാന്...........

Thaikaden said...

Oru nimisham enne pazhaya schoolilekku kondupoyi. Valare nannaayirikkunnu.

മാണിക്യം said...

മനസിന്റെ മൂലയിലെ
ഓര്‍മ്മചെപ്പുകളിലെവിടെയോ
ഉപ്പുമാവുപുരയിലെ
വലിയ ചെമ്പിന്റെ ,
ഒരു വശത്ത് കിടക്കുന്ന്
കറുത്ത പാറക്കല്ലില്‍
ഇന്നും സന്ദീപ് നിന്റെ നിഴലുണ്ടെന്ന് ചായപെന്‍സിലുകളുടെ
ലോകത്ത് വര്‍ണ്ണ ചിറകൂ വിരിച്ച്
നീ പറക്കുകയാവും
എന്നും തിരിച്ചറിയുന്നു..
നല്ല "ചായപ്പെന്‍സിലുകള്‍"
ഇഷ്ടായി
ആശംസകള്‍!!

the man to walk with said...

kannu nirachu..

പാവപ്പെട്ടവൻ said...

കടുകുനെല്ലിക്കകളും,ഉപ്പുമാവുമാണ് അവന്റെ ആകെയുള്ള ഭക്ഷണം....ഈ പറച്ചില്‍ മിഴികളെ നനച്ചു

ചന്തമുള്ള രചന സ്വഭാവം
നന്‍മകള്‍ നേര്‍ന്നു കൊണ്ടു വിഷു ആശംസകള്‍

മാഹിഷ്മതി said...

വളരെ ഇഷടപ്പെട്ടു........

Bijith :|: ബിജിത്‌ said...

Entho evideyo udakki nilkkunnu...
Ingane kambulla kadhakal enikku ennanavo ezhuthan pattuka...

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്

Post a Comment

അഭിപ്രായം ഇവിടെ...